ഫുകുഷിമയ്ക്ക് ഒരു ചെറിയ ശസ്ത്രക്രിയ
2011 ലെ സുനാമിയോടുകൂടെ കുപ്രശസ്തി നേടിയ ജപ്പാനിലെ ഫുകുഷിമ ആണവ നിലയത്തിലെ എൻജിനീയർമാർ ഒരു കടുംകൈയ്ക്ക് മുതിരുന്നു. ഫുകുഷിമ-1 എന്ന ആണവ നിലയത്തിലെ എല്ലാ ഇന്ധന ദണ്ട്കളും പിൻവലിക്കാൻ പോവുന്നു. അതായതു എല്ലാ ദണ്ട്കളും പുറത്തെടുത്തു ആണവ വികിരണം എന്നന്നേയ്ക്കുമായി ഒഴിവാക്കാനാണ് ഇവർ പദ്ധതി ഇടുന്നത്. ഇത് വളരെ ഉത്തരവാദിത്തത്തോടെ ചെയ്യേണ്ടുന്ന ജോലിയും അതിലുപരി വളരെ അപകടകരവും ആയതുകൊണ്ട് വളരെ സാവധാനമേ ഈ പ്രവർത്തനങ്ങൾ ചെയ്യുവാൻ സാധിക്കൂ.
ഇന്ധന ദണ്ടുകൾ ഫുകുഷിമയിലെ നാലാമത്തെ നിലയത്തിലാണ് ഉള്ളത്. ഇവിടെയാണ് ഏറ്റവും കൂടുതൽ ആണവ വികിരണം ഉണ്ടായതും. ഒരു ആണവ ദണ്ട് എന്നത് 4 മീറ്റർ നീളമുള്ള ട്യൂബുകളിൽ ചെറിയ ചെറിയ യുറേനിയം ഇന്ധന ഗുളികകൾ നിറച്ചതാണ്. സുനാമി കാരണം ഈ ട്യൂബുകളിൽ വന്നിട്ടുള്ള പൊട്ടലുകളാണ് ആണവ വികിരണത്തിന് കാരണം എന്നാണ് ജപ്പാനിലെ ഫുകുഷിമയിലുള്ള ജീവനക്കാരുടെ നിഗമനം.
ഇന്ധന ദണ്ടുകൾ സൂക്ഷിച്ചിരിക്കുന്ന ടാങ്ക്
ശാസ്തജ്ഞർ ഇന്ധന ദണ്ടുകൾ നിർവീര്യമാക്കാനുള്ള തുടക്കത്തിൽ
2011 ലെ സുനാമിയോടുകൂടെ കുപ്രശസ്തി നേടിയ ജപ്പാനിലെ ഫുകുഷിമ ആണവ നിലയത്തിലെ എൻജിനീയർമാർ ഒരു കടുംകൈയ്ക്ക് മുതിരുന്നു. ഫുകുഷിമ-1 എന്ന ആണവ നിലയത്തിലെ എല്ലാ ഇന്ധന ദണ്ട്കളും പിൻവലിക്കാൻ പോവുന്നു. അതായതു എല്ലാ ദണ്ട്കളും പുറത്തെടുത്തു ആണവ വികിരണം എന്നന്നേയ്ക്കുമായി ഒഴിവാക്കാനാണ് ഇവർ പദ്ധതി ഇടുന്നത്. ഇത് വളരെ ഉത്തരവാദിത്തത്തോടെ ചെയ്യേണ്ടുന്ന ജോലിയും അതിലുപരി വളരെ അപകടകരവും ആയതുകൊണ്ട് വളരെ സാവധാനമേ ഈ പ്രവർത്തനങ്ങൾ ചെയ്യുവാൻ സാധിക്കൂ.
ഇന്ധന ദണ്ടുകൾ ഫുകുഷിമയിലെ നാലാമത്തെ നിലയത്തിലാണ് ഉള്ളത്. ഇവിടെയാണ് ഏറ്റവും കൂടുതൽ ആണവ വികിരണം ഉണ്ടായതും. ഒരു ആണവ ദണ്ട് എന്നത് 4 മീറ്റർ നീളമുള്ള ട്യൂബുകളിൽ ചെറിയ ചെറിയ യുറേനിയം ഇന്ധന ഗുളികകൾ നിറച്ചതാണ്. സുനാമി കാരണം ഈ ട്യൂബുകളിൽ വന്നിട്ടുള്ള പൊട്ടലുകളാണ് ആണവ വികിരണത്തിന് കാരണം എന്നാണ് ജപ്പാനിലെ ഫുകുഷിമയിലുള്ള ജീവനക്കാരുടെ നിഗമനം.
ഇന്ധന ദണ്ടുകൾ സൂക്ഷിച്ചിരിക്കുന്ന ടാങ്ക്
No comments:
Post a Comment